ഇരിങ്ങാലക്കുട : നാരായണമംഗലം സ്വദേശി വട്ടപറമ്പിൽ വീട്ടിൽ നിഖിൽരാജ്, ഷാജി എന്നയാളിൽ നിന്ന് വാങ്ങിയ 500 രൂപ തിരികെ കൊടുക്കാൻ വൈകിയതിന്റെ വൈരാഗ്യത്താൽ നിഖിൽ രാജിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച നാരായണമംഗലം സ്വദേശി ചള്ളിയിൽ വീട്ടിൽ അനീഷ് (36) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈ കേസ്സിലെ മറ്റ് പ്രതികളായ കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി വടക്കൂട്ട് വീട്ടിൽ ഷാജി (41), ഉഴവത്തുകടവ് പുല്ലൂറ്റ് സ്വദേശി കൊപ്പറമ്പിൽ വീട്ടിൽ വിനോദ് (45) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു.
ഷാജി ഓൺലൈനിൽ നിന്നും സ്പ്രേ ഓർഡർ ചെയ്ത് നൽകുന്നതിനായി നിഖിൽ രാജിന് 500 രൂപ നൽകിയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഓർഡർ ചെയ്യേണ്ടെന്നും പണം തിരികെ കൊടുക്കാനും ആവശ്യപ്പെട്ടു. ആ സമയം നിഖിൽ രാജിന്റെ കൈവശം പണം ഇല്ലാത്തതിനാൽ നൽകാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് സെപ്തംബർ 6നാണ് പണം തിരികെ നൽകാത്തതിനെ ചൊല്ലി ഷാജി നിഖിൽ രാജിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത്. പിറ്റേദിവസം തന്നെ നിഖിൽ രാജിന്റെ കസിൻ ഷാജിക്ക് 500 രൂപ നൽകിയിരുന്നു.
500 രൂപ നൽകുന്ന സമയത്ത് നിഖിൽ രാജും ഷാജിയും സുഹൃത്തുക്കളായിരുന്നതിനാൽ ആദ്യം പരാതി നൽകിയിരുന്നില്ല.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി. രമേഷ്, എസ്ഐ കെ. സാലിം, ജിഎസ്ഐ സി.എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോർ ചന്ദ്രൻ, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply