ഇരിങ്ങാലക്കുട : എറിയാട് സ്വദേശിനി ചെമ്മാലിൽ വീട്ടിൽ ശ്രീക്കുട്ടിയുടെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് ചെന്നെയിലുള്ള ഫിസ് ഗ്ലോബൽ സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഓൺലൈൻ ആയി ലോൺ നൽകാമെന്ന് വ്യാജ പരസ്യം അയച്ചുകൊടുത്ത് പരാതിക്കാരിയുടെ ആധാറും ഫേട്ടോയും കൈക്കലാക്കിയ ശേഷം ലോൺ അപ്രൂവ് ആയി എന്ന് വിശ്വസിപ്പിച്ച് ലോൺ ഗ്യാരണ്ടി തുക എന്ന പേരിൽ പല തവണകളായി 55,000 രൂപ തട്ടിയ കേസിലെ പ്രതി മലപ്പുറം വേങ്ങര കണ്ണാട്ടിപടി സ്വദേശി അക്ഷയ് (24) എന്നയാളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും
പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്ന് 20,000 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക എ.ടി.എം. വഴി പിൻവലിച്ചതിനാണ് അക്ഷയിയെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി. രമേഷ്, എസ്ഐ കെ. സാലിം, ജിഎസ്ഐ സി.എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കിഷോർ ചന്ദ്രൻ, സിപിഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.












Leave a Reply