ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ രാവിലെ സരസ്വതി പൂജയ്ക്കുശേഷം എഴുത്തിനിരുത്തൽ ആരംഭിച്ചു.
വിദ്യാദേവനും സൂര്യവംശത്തിൻ്റെ കുലഗുരുവുമായ വസിഷ്ഠ സങ്കല്പമുളള ശാസ്താവിന്റെ തിരുനടയിലാണ് കുഞ്ഞോമനകൾക്ക് ഹരിശ്രീ കുറിച്ചത്.
ആചാര്യൻ കുട്ടികൾക്ക് സ്വർണ്ണ മോതിരം കൊണ്ട് നാവിൽ ആദ്യാക്ഷരം കുറിച്ചതിനു ശേഷം ഓട്ടുരുളിയിലെ ഉണക്കല്ലരിയിൽ അക്ഷരമാലയും എഴുതിച്ചു.
ഉരുളിയിലെ ഉണക്കല്ലരി കുട്ടികൾക്ക് പ്രസാദമായി നൽകി.
ആറാട്ടുപുഴ വാരിയത്ത് രമേഷ് വാര്യർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി.
സരസ്വതി പൂജക്ക് സമർപ്പിച്ച പുസ്തകക്കെട്ടുകളും ഗ്രന്ഥങ്ങളും ക്ഷേത്രത്തിലെ ഉച്ചപൂജക്ക് ശേഷം ഭക്തർ ഏറ്റുവാങ്ങി.
ശാസ്താവിന് സമർപ്പിച്ച ഇരുന്നൂറോളം കാഴ്ചക്കുലകളും ഭക്തർക്ക് പ്രസാദമായി നൽകി.
രാവിലെ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയും ഉണ്ടായിരുന്നു.











Leave a Reply