ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ഭവൻസ് ബാലമന്ദിറിൽ അമ്മയും കുഞ്ഞും ചേർന്നുള്ള ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളും അമ്മമാരും ആവേശത്തോടെ പങ്കെടുത്ത മത്സരം സ്നേഹനിമിഷങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കി.

ഭാരതീയ വിദ്യാഭവൻ ശിക്ഷൺ ഭാരതി ചെയർമാൻ പോളി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ജോർഫിൻ പേട്ട, സുബ്രഹ്മണ്യൻ, അഡ്വ. ആനന്ദവല്ലി എന്നിവർ സന്നിഹിതരായിരുന്നു.

കെ.ജി. വിഭാഗം മേധാവി മാർഗരറ്റ് വർഗ്ഗീസ് സ്വാഗതവും അധ്യാപിക ശ്വേത സദൻ നന്ദിയും പറഞ്ഞു.

കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം നടത്തി

ഇരിങ്ങാലക്കുട : യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് അനുസ്മരണവും പുഷ്പാർച്ചനയും ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പും നടത്തി.

ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ് സ്വാഗതം പറഞ്ഞു.

ബിജെപി ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ ശ്രീരാജ്, ഷെയ്ബിൻ, ഇരിങ്ങാലക്കുട മണ്ഡലം അധ്യക്ഷൻ രാകേഷ്, സാരംഗ്, വിശ്വജിത്ത്, കീർത്തി, ആദിത്യ, ഉണ്ണിമായ തുടങ്ങിയവർ പങ്കെടുത്തു.

ക്രിസ്തുമസ് നക്ഷത്ര നിർമ്മാണവും വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൽ.ഇ.ഡി. നക്ഷത്രങ്ങളുടെ നിർമ്മാണവും വിതരണവും നടത്തിക്കൊണ്ട് ക്രിസ്തുമസിനെ വരവേൽക്കുകയാണ് സെന്റ് ജോസഫ്സ് കോളെജിലെ ഫിസിക്സ്‌ വിഭാഗം വിദ്യാർഥികൾ.

ഫിസിക്സ്‌ വിഭാഗത്തിന്റെ സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗിന്റെ ഭാഗമായി വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളർത്തുക എന്നതായിരുന്നു ക്ലാസ്സിന്റെ ലക്ഷ്യം.

ഫിസിക്സ്‌ വിഭാഗം മേധാവി സി.എ. മധുവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്.

ഇതേ തുടർന്ന് വിദ്യാർഥിനികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നക്ഷത്രങ്ങൾ നിർമ്മിക്കുകയായിരുന്നു.

തുടർന്ന് കോളെജ് പരിസരത്തിലുള്ള വീടുകളിൽ സൗജന്യമായി നക്ഷത്ര വിതരണവും നടത്തി.

അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് മാപ്രാണം കിക്ക്ഷാക്ക് സ്പോർട്സ് അരീനയിൽ സംഘടിപ്പിച്ചു.

ടൂർണമെന്റ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ
12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ ലൂസേഴ്സ് ഫൈനൽ ഫൈനൽ അടക്കം ആകെ 16 മത്സരങ്ങൾക്കാണ് ഇരിങ്ങാലക്കുട സാക്ഷിയായത്.

കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.

ജുഡീഷ്യൽ ഓഫീസേഴ്സ്, അഭിഭാഷകർ, രാഷ്ട്രീയ പ്രമുഖർ, അഡ്വക്കേറ്റ് ക്ലർക്കുമാർ, പൊതുജനങ്ങൾ എന്നിവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.

വാശിയേറിയ പോരാട്ടത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ ടീം ഒന്നാം സമ്മാനമായ അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ട്രോഫിയും 25000 രൂപയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ അഡ്വ. ഇ.ബി. സുരേഷ്ബാബു മെമ്മോറിയൽ ട്രോഫിയും 20000 രൂപയും പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ടീമും മൂന്നാം സമ്മാനമായ അഡ്വ. എം.സി. ചന്ദ്രഹാസൻ മെമ്മോറിയൽ ട്രോഫിയും 15,000 രൂപയും മൂവാറ്റുപുഴ ബാർ അസോസിയേഷൻ ടീമും കരസ്ഥമാക്കി.

ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് പെരിന്തൽമണ്ണ ബാർ അസോസിയേഷന് ലഭിച്ചു.

അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ഇൻ്റർ കേരള ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് മാപ്രാണം കിക്ക്ഷാക്ക് സ്പോർട്സ് അരീനയിൽ സംഘടിപ്പിച്ചു.

ടൂർണമെന്റ് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് & ജില്ലാ ജഡ്ജ് എൻ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

രണ്ട് ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതം കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ
12 ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ ലൂസേഴ്സ് ഫൈനൽ ഫൈനൽ അടക്കം ആകെ 16 മത്സരങ്ങൾക്കാണ് ഇരിങ്ങാലക്കുട സാക്ഷിയായത്.

കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.

ജുഡീഷ്യൽ ഓഫീസേഴ്സ്, അഭിഭാഷകർ, രാഷ്ട്രീയ പ്രമുഖർ, അഡ്വക്കേറ്റ് ക്ലർക്കുമാർ, പൊതുജനങ്ങൾ എന്നിവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.

വാശിയേറിയ പോരാട്ടത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ ടീം ഒന്നാം സമ്മാനമായ അഡ്വ. കെ.ആർ. തമ്പാൻ മെമ്മോറിയൽ ട്രോഫിയും 25000 രൂപയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ അഡ്വ. ഇ.ബി. സുരേഷ്ബാബു മെമ്മോറിയൽ ട്രോഫിയും 20000 രൂപയും പെരിന്തൽമണ്ണ ബാർ അസോസിയേഷൻ ടീമും മൂന്നാം സമ്മാനമായ അഡ്വ. എം.സി. ചന്ദ്രഹാസൻ മെമ്മോറിയൽ ട്രോഫിയും 15,000 രൂപയും മൂവാറ്റുപുഴ ബാർ അസോസിയേഷൻ ടീമും കരസ്ഥമാക്കി.

ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് പെരിന്തൽമണ്ണ ബാർ അസോസിയേഷന് ലഭിച്ചു.

സബ് ജൂനിയർ ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാഡമിയിൽ അഖില കേരള ജൂനിയർ ബാഡ്മിന്റൺ അസോസിയേഷൻ, കാസ എന്നിവർ സംയുക്തമായി സബ് ജൂനിയർ ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി.

വിവിധ ജില്ലകളിൽ നിന്നായി 250ലധികം യുവ ഷട്ടിൽ കളിക്കാർ ടൂർണമെന്റിൽ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ കേരള ബാഡ്മിൻ്റൺ ഷട്ടിൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസ് സേവ്യർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തൃശൂർ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ് എം. പീറ്റർ ജോസഫ്, ചീഫ് കോച്ച്
അഖിൽ ബാബു, പുഷ്പാംഗദൻ, രക്ഷിതാക്കളുടെ പ്രതിനിധി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ തൃശൂരിന്റെ കെ.വി. ശ്രീരാഗ്, ഹെർമാസ് ഷൈജുവിനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

15 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ തൃശൂരിന്റെ വി. കാതറിൻ ജോസ്, റേച്ചൽ മിൽട്ടനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

13 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ കോഴിക്കോടിന്റെ ഹാഡി ഹംദാൻ എറണാകുളത്തിന്റെ ആസ്ട്രിഡ് ജോസഫിനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

13 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ നിയ സന്തോഷ് തൃശൂരിന്റെ ആദിത്യ രജീഷിനെ പരാജയപ്പെടുത്തി ചാമ്പ്യനായി.

11 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ കണ്ണൂരിന്റെ കെ. പറവാനെ പരാജയപ്പെടുത്തി കണ്ണൂരിന്റെ എ. ഇഷാൻ ദേവയും പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ആലപ്പുഴയുടെ ഐലിൻ എലിസ മിഷേലിനെ പരാജയപ്പെടുത്തി കൊല്ലത്തിന്റെ എ. ശിവഗംഗയും ചാമ്പ്യനായി.

15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഡബ്ബിൾസ് വിഭാഗത്തിൽ ക്രിസ്റ്റി ജോസ്, കെ.വി. ശ്രീരാഗ് സഖ്യത്തെ പരാജയപ്പെടുത്തി തൃശൂരിന്റെ ഹെർമാസ് ഷൈജു, പി.വി. ആദിഷ് സഖ്യവും പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ തിരുവന്തപുരത്തിന്റെ ഐ.എം. മീനാക്ഷി, ഹൃദ്യ സഖ്യത്തെ പരാജയപ്പെടുത്തി തൃശൂരിന്റെ കാതറിൻ ജോസ്, റേച്ചൽ മിൽട്ടൻ സഖ്യവും ചാമ്പ്യന്മാരായി.

13 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ എഡ് ലിൻ തോമസ്, ആസ്ട്രിഡ് ജോസഫ് സഖ്യം തൃശൂരിന്റെ ധ്യാൻ ഭഗവത്, മലപ്പുറത്തിന്റെ ജെസ്ബി ലെറോൺ സഖ്യത്തെ പരാജയപ്പെടുത്തിയും പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ തൃശൂരിന്റെ ആദിത്യ രജീഷ്, അലീസിയ സഖ്യം കൊല്ലത്തിന്റെ ധ്വനി നന്ദഗോപൻ, ശിവഗംഗ സഖ്യത്തെ പരാജയപ്പെടുത്തിയും ചാമ്പ്യന്മാരായി.

11 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ കണ്ണൂരിന്റെ എ. ഇഷാൻ ദേവ്, കോഴിക്കോടിന്റെ മയൂഗ് സുന്ദർ സഖ്യം കോഴിക്കോടിന്റെ ഹാദി ഹംദാൻ, മുഹമ്മദ് ഫിസാൻ സഖ്യത്തെ പരാജയപ്പെടുത്തിയും പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ആരവി അൽക്കഘോഷ്, പി. അശ്വതി സഖ്യം വയനാടിന്റെ സായ ആൻ, അല്ലിയാന സഖ്യത്തെ പരാജയപ്പെടുത്തിയും ചാമ്പ്യന്മാരായി.

15 വയസ്സിനു താഴെയുള്ള മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തൃശൂരിന്റെ ശ്രീരാഗ്, റേച്ചൽ മിൽട്ടൺ സഖ്യം ഹെർമാസ് ഷൈജു, കാതറിൻ എൽസ ജോസ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

13 വയസ്സിനു താഴെയുള്ള മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തൃശൂരിന്റെ ദർശ് എ. ഹരി , അലിസിയ സഖ്യം എറണാകുളത്തിന്റെ ആസ്ട്രിഡ് ജോസഫ്, റെവ വീരേന്ദ്രനാഥ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

11 വയസ്സിനു താഴെയുള്ള മിക്സഡ് ഡബ്ബിൾസ് വിഭാഗത്തിൽ എറണാകുളത്തിന്റെ അദേൽ ജേക്കബ് ജോ, തൃശൂരിന്റെ സാൻവിക സഖ്യം തൃശൂരിന്റെ ധ്യാൻ ഭഗവത്, പാർവതി സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

നിര്യാതനായി

പോൾ

ഇരിങ്ങാലക്കുട : കരുമാലിക്കൽ ലോനപ്പൻ മകൻ പോൾ (70) നിര്യാതനായി.

സംസ്‌കാരം ഡിസംബർ 05 (വെള്ളിയാഴ്ച്ച) രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : എമിലി

മക്കൾ : ആൽവിൻ, അനു മരിയ, റോസ്ബെൽ

മരുമക്കൾ : സ്നേഹ, ജിമ്മി, സനോജ്

സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് വർണ്ണാഭമായ തുടക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭിന്നശേഷി സംഗമമായ സവിഷ്ക്കാരയുടെ ദേശീയ പതിപ്പിന് പ്രൗഢമായ തുടക്കം.

സവിഷ്ക്കാരയിൽ ഈ വർഷം മുതൽ ദേശീയ തലത്തിലാണ് ഭിന്നശേഷി വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർഥികൾ പങ്കെടുക്കുന്നത്.

3 ദിവസങ്ങളിലായി ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന കലാമേളയ്ക്ക് മന്ത്രി ഡോ. ആർ. ബിന്ദു തിരിതെളിച്ചു.

കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.

ജില്ല അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ക്രൈസ്റ്റ് കോളെജ് പൂർവ്വ വിദ്യാർഥിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ പി.ആർ. ശ്രീകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ.ജെ. വർഗ്ഗീസ്, ഡോ. സേവ്യർ ജോസഫ്, നിപ്മർ ജോയിൻ്റ് ഡയറക്ടർ ഡോ. ചന്ദ്രബാബു, അധ്യാപകരായ വി.പി. ഷിൻ്റോ, എസ്.ആർ. ജിൻസി, ജെബിൻ കെ. ഡേവിസ്, ഫ്രാൻകോ ഡേവിസ്, സി.എ. നിവേദ്യ, യു.എസ്. ഫാത്തിമ, ഷാജു വർഗ്ഗീസ്, തവനീഷ് സ്റ്റാഫ് കോർഡിനേറ്റർ മുവീഷ് മുരളി എന്നിവർ പ്രസംഗിച്ചു.

പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും തവനീഷ് വൊളൻ്റിയർ പ്രാർത്ഥന നന്ദിയും പറഞ്ഞു.

സൗഹൃദ ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : സൗഹൃദ ദിനത്തോടനുബന്ധിച്ച് എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ദിനാഘോഷവും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഏഴാം ക്ലാസ് വിദ്യാർഥിക്കായി മാനേജർ ഡോ. സി.കെ. രവിയും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും മറ്റു ഭാരവാഹികളും ചേർന്നു സ്വരുക്കൂട്ടിയ ധനസഹായം കൈമാറലും നടത്തി.

കറസ്പോണ്ടന്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ സി.ജി. സിൻല ഉദ്ഘാടനം നിർവ്വഹിച്ചു.

ജീവിത നിപുണതകളെ കുറിച്ച് എസ്.എൻ. എൽ.പി. സ്കൂൾ അധ്യാപിക എൻ.എസ്. സുമിത ക്ലാസ്സ് നയിക്കുകയും തുടർന്ന് വിദ്യാർഥികൾക്കായി സ്കിറ്റ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

കറസ്‌പോണ്ടന്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

സൗഹൃദ കോർഡിനേറ്റർ അർച്ചന സത്യൻ, പി.ടി.എ. പ്രസിഡന്റ് എ.സി. കുമാരൻ എന്നിവർ പ്രസംഗിച്ചു.

നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ നടപടികൾ തുടരും : ഈ വർഷം കേസെടുത്തത് 225 ബസുകൾക്കെതിരെ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ അമിത വേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലൂടെയും നിയമലംഘനങ്ങളിലൂടെയും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 38 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 35 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 26 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഈ കാലയളവിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 53 ബസ്സുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടങ്ങളിൽ ആളുകൾ മരണപ്പെടുകയോ ​ഗുരുതരമായി പരിക്കേൽക്കാനോ ഇടയായ കേസുകളിൽ ഉൾപ്പെട്ട 31 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് അടിയന്തരമായി റിപ്പോർട്ട് സമർപ്പിച്ചു.

കൂടാതെ ​ഗുരുതരമായ നിയമലംഘനങ്ങൾ നടത്തി അപകടങ്ങളിൽ പെട്ട 9 വാഹനങ്ങൾ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡോർ അടയ്ക്കാതെ സ‍ർവീസ് നടത്തിയതിന് 147 ബസ്സുകൾക്കെതിരെ പ്രത്യേകം പെറ്റി കേസുകൾ ചുമത്തുകയും പിഴ ഈടാക്കുകയും ചെയ്തു.

ഈ വർഷം ജനുവരി 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ ബസുകൾ ഉൾപ്പെട്ട 153 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 9 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 84 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 82 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലും മറ്റു നിയമലംഘനങ്ങളിലുമായി 225 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടങ്ങളിൽ ആളുകൾ മരണപ്പെടുകയോ ​ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട 74 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. നിയമലംഘനം നടത്തിയ 19 വാഹനങ്ങൾ തുടർനടപടികൾക്കായി കോടതിക്ക് കൈമാറുകയും ചെയ്തു.

ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിന് 852 ബസുകൾക്കെതിരെ പെറ്റി കേസുകൾ ചുമത്തി പിഴ ഈടാക്കുകയും ചെയ്തു.

2024ൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ ബസുകൾ ഉൾപ്പെട്ട 161 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ അപകടങ്ങളിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 93 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 39 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

നിയമലംഘനങ്ങളുടെ പേരിൽ 166 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഗുരുതരമായ അപകടങ്ങളിൽ പങ്കാളികളായ 20 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിന് 224 ബസുകൾക്കെതിരെ പെറ്റി കേസുകൾ ചുമത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

2024ൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ നടന്ന ബസ് അപകടങ്ങളിൽ 20 പേരുടെ ജീവൻ നഷ്ടപ്പെട്ടതിനെ അപേക്ഷിച്ച് തൃശൂർ റൂറൽ പൊലീസിന്റെ ശക്തമായ നിയന്ത്രണങ്ങളും കർശനമായ പരിശോധനകളും മൂലം 2025ൽ ഇതുവരെ ബസ് അപകട മരണങ്ങൾ 9 ആയി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള അശ്രദ്ധമായും അമിത വേഗതയിലും ഡ്രൈവിംഗ് നടത്തുന്ന ബസുകൾക്കെതിരെ വരും ദിവസങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കും.

നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ ഓപ്പറേറ്റിംഗ് പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്കായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കും.

നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പൊലീസ് സ്വീകരിക്കുക എന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.