ജാക്സൺ
ഇരിങ്ങാലക്കുട : മാർക്കറ്റ് വ്യൂ റോഡിൽ പരേതനായ ആലപ്പാട്ട് വാറുണ്ണി മകൻ ജാക്സൺ (49) നെതർലാൻഡിൽ നിര്യാതനായി.
സംസ്കാരം പിന്നീട്.
അമ്മ : സോഫി വാറുണ്ണി
ഭാര്യ : നീതു ജാക്സൺ
മക്കൾ : കെൻ, കെയ്റ
സഹോദരങ്ങൾ : ജെറാൾഡ്, ജെയ്സൺ, ജിമ്മി
ജാക്സൺ
ഇരിങ്ങാലക്കുട : മാർക്കറ്റ് വ്യൂ റോഡിൽ പരേതനായ ആലപ്പാട്ട് വാറുണ്ണി മകൻ ജാക്സൺ (49) നെതർലാൻഡിൽ നിര്യാതനായി.
സംസ്കാരം പിന്നീട്.
അമ്മ : സോഫി വാറുണ്ണി
ഭാര്യ : നീതു ജാക്സൺ
മക്കൾ : കെൻ, കെയ്റ
സഹോദരങ്ങൾ : ജെറാൾഡ്, ജെയ്സൺ, ജിമ്മി
ഇരിങ്ങാലക്കുട : വിസ്ഡം ക്ലബ്ബും ജില്ലാ വോളിബോൾ അസോസിയേഷനും സംയുക്തമായി ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം വിസ്ഡം വോളിബോൾ ക്വാർട്ടിൽ ഏപ്രിൽ 10 മുതൽ മെയ് 10 വരെ നടത്തിയ വേനലവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.
സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.
പരിശീലകൻ വിശാൽ ഷാജി മുഖ്യപ്രഭാഷണം നടത്തി.
രക്ഷാധികളായ വിക്ടറി തൊഴുത്തും പറമ്പിൽ, പി. ഭരത്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നാഷണൽ റഫറിമാരായ മധു, രവി, മണികണ്ഠൻ ലാൽ, കേരള പ്ലേയർ പി.എസ്. പ്രചോദ് എന്നിവർ സന്നിഹിതരായിരുന്നു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
ജനറൽ കൺവീനർ ടി.വൈ. ഫാസിൽ സ്വാഗതവും കൺവീനർ ഫിൻ്റോ പോൾസൺ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന താന്ത്രിക ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ശ്രീഭൂതബലിയുടെ മാതൃക്കൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.
രാവിലെ ശീവേലിക്കും വൈകീട്ട് വിളക്കെഴുന്നള്ളിപ്പിനും സംഗമേശൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കൽ ബലിദർശനം എന്ന ഭക്തിനിർഭരമായ ചടങ്ങ് നടക്കുക.
ദേവൻ ആദ്യമായി ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്തു വിളക്കിനാണ് ആദ്യ മാതൃക്കൽബലി.
തുടർന്നുള്ള എട്ടു ദിവസവും രാവിലെ 7.45നും രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലെയും മാതൃക്കൽബലി നടക്കും.
മാതൃക്കൽ ദർശനത്തിന് മുന്നോടിയായി ശ്രീഭൂതബലി നടത്തും. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴൽ എന്നിവ ചേർന്നുള്ള വാദ്യം ഒരു പ്രത്യേകത തന്നെയാണ്.
വാതിൽമാടത്തിൽ ദേവീസങ്കല്പത്തിൽ ബലിതൂകി പുറത്തേക്ക് എഴുന്നള്ളിക്കും.
ഒട്ടു മിക്ക ക്ഷേത്രങ്ങളിലും നിത്യ ശീവേലിക്ക് തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവ കാലത്തു മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ.
(ഇതോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ ഈ വർഷം എടുത്തതല്ല. മുമ്പ് എടുത്തിട്ടുള്ളതാണ്)
ഇരിങ്ങാലക്കുട : ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രതിനിധികൾക്ക് ഭക്ഷണത്തിനുള്ള ജൈവപച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ.
വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസ് അങ്കണത്തിൽ കൃഷി ആരംഭിച്ചത്.
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു.
അഡ്വ. പി.ജെ. ജോബി അധ്യക്ഷത വഹിച്ചു.
എൻ.കെ. ഉദയപ്രകാശ്, ബിനോയ് ഷബീർ, അനിത രാധകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ കൺവീനർ കെ.എസ്. ബൈജു സ്വാഗതവും വി.കെ. സരിത നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : പകല്‍പോലെ പ്രകാശിക്കുന്ന വൈദ്യുതി വിളക്കുകള്‍ എത്ര ഉണ്ടായാലും വിളക്കെഴുന്നള്ളിപ്പിന്റെ ശോഭ കൂട്ടുന്നത് കൈപ്പന്തങ്ങളാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
മേടമാസത്തിലെ രാത്രികളില്‍ ജ്വലിക്കുന്ന പന്തത്തിന്റെ ചൂടുസഹിച്ച്, മേടച്ചൂടിനെ താങ്ങി നിര്‍ത്തുന്നവരാണ് കൈവിളക്ക് ഏന്തുന്നവര്‍.
ഒരുപാട് ഓര്‍മ്മകളുടെ ശോഭയുമായി തൻ്റെ 71-ാം വയസ്സിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നിറസാന്നിധ്യമാവുകയാണ് വടക്കാഞ്ചേരി ആറ്റൂര്‍ സ്വദേശി കാഞ്ഞിരക്കുഴി വീട്ടില്‍ തങ്കപ്പന്‍.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴിഞ്ഞ 18 വര്‍ഷമായി കൈപ്പന്തത്തിന്റെ ജോലി നിര്‍വ്വഹിക്കുന്നത് തങ്കപ്പനാണ്.
2020ല്‍ തൃശൂര്‍ പൂരത്തിന് മഠത്തില്‍ വരവിനിടയില്‍ ആല്‍മരം വീണ് തങ്കപ്പന് പരിക്കേറ്റിരുന്നു. ആറു മാസം ചികിത്സയുടെ ഭാഗമായി കിടപ്പിലായെങ്കിലും ഈശ്വരാനുഗ്രഹത്താലാണ് തനിക്കിപ്പോഴും ദേവീദേവന്മാരുടെ എഴുന്നള്ളത്തിന് ദീപം പകരാന്‍ കഴിയുന്നതെന്നാണ് തങ്കപ്പന്‍ പറയുന്നത്. അന്ന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കു പറ്റിയിരുന്നു. കാല്‍മുട്ടിലെ ചിരട്ട മാറ്റിവയ്ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് കാലില്‍ ഇട്ടിരുന്ന സ്റ്റീല്‍ ദണ്ഡ് മാറ്റാതെയാണ് ഇപ്പോഴും ജോലിയില്‍ മുഴുകുന്നത്.
മുള്ളൂര്‍ക്കര സ്വദേശി വേലായുധനില്‍ നിന്നാണ് തങ്കപ്പൻ കൈപ്പന്തമുണ്ടാക്കാന്‍ പഠിച്ചത്. ഇന്ന് നിരവധി ക്ഷേത്രങ്ങളില്‍ കൈവിളക്കിന്റെ ചുമതലക്കാരനാണ് ഇദ്ദേഹം.
തൃപ്പുണിത്തറ, എറണാകുളം വില്വമംഗലം, ആക്കപ്പിള്ളിക്കാവ്, നടക്കാവ്, പള്ളിപ്പറമ്പ്കാവ്, വടക്കുംനാഥന്‍, ഒളരി, മുക്കാട്ടുക്കര, കുട്ടനെല്ലൂര്‍, പൂത്തോള്‍ എന്നീ ക്ഷേത്രങ്ങളില്‍ രാത്രി എഴുന്നള്ളിപ്പുകള്‍ക്ക് ആവശ്യമായ കൈവിളക്കിന്റെ ചുമതല തങ്കപ്പനാണ്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആറു തിരികളുടെ രണ്ടെണ്ണവും, നാലു തിരിയുടെ നാലെണ്ണവും ഒരു മുപ്പന്തവുമാണ് ഉള്ളത്.
മൂന്നുപീടിക സ്വദേശി മോങ്കാടിപുരക്കല്‍ വീട്ടില്‍ രവീന്ദ്രനും (52) സഹായിയായുണ്ട്.
20 വര്‍ഷത്തെ പരിചയമുണ്ടെങ്കിലും നാലു വര്‍ഷമേ ആയിട്ടുള്ളൂ രവീന്ദ്രൻ കൂടല്‍മാണിക്യത്തില്‍ വന്നു തുടങ്ങിയിട്ട്.
നാഴികളില്‍ മുല്ലമൊട്ട് ആകൃതിയിലാണ് തുണി ചുറ്റിയെടുക്കുക. ഇത് നല്ല പരിശീലനം നേടിയവര്‍ക്ക് മാത്രമേ കഴിയൂ. കൈപ്പന്തങ്ങള്‍ കത്തുമ്പോള്‍ നല്ല ഭംഗിയില്‍ കത്തണമെന്നാണ് തങ്കപ്പന്‍ പറയുന്നത്.
ഒറ്റപ്പന്തം, മുപ്പന്തം, കൈവരിപ്പന്തം (കൈവിളക്ക്) എന്നിവയെല്ലാം പലതരം തീവെട്ടികളാണ്. കൈത്തറി മുണ്ട് നാടയാക്കി പന്തത്തണ്ടില്‍ ചുറ്റിയായിരുന്നു ഇത് തയാറാക്കുന്നത്. എന്നാല്‍ ഇന്ന് കോട്ടണ്‍ തുണിയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
വെള്ള നിറമുള്ള തുണി കഴുകി വൃത്തിയാക്കി ഉണക്കിയാണ് ഉപയോഗിക്കുക. തുണി കഴുകി ഉണക്കിയില്ലെങ്കില്‍ കത്തുമ്പോള്‍ കറുത്ത പുക വരുമെന്ന് പന്തം നിര്‍മ്മാണത്തില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള തങ്കപ്പന്‍ പറയുന്നു.
തെങ്ങിന്റെ പട്ട ചെറുതാക്കി ഉണക്കിയെടുത്ത് അതിനോടൊപ്പമാണ് പന്തത്തണ്ടിലെ തിരിയില്‍ തുണി ചുറ്റുക. ഉപയോഗം കഴിഞ്ഞ് തുണി ഊരി മാറ്റാനുള്ള എളുപ്പത്തിനാണിത്. ഇരുവശത്തേക്കും തുണി ചുറ്റും.
ആറു തിരികളുള്ള കൈവിളക്കിന് ഏകദേശം മൂന്ന് കിലോയോളം തുണി വേണ്ടിവരും.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.
ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.
മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.
ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.
മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.
മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.
പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.
വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.
തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.
ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.
ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.
ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.
എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് (സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നേഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
ജനറൽ നഴ്സിംഗ് ജില്ലാതലത്തിലാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി എസ്. ജിഷയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.
ജിഷ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ തച്ചപ്പിള്ളി ടി.കെ. ഷാജുവിന്റെ ഭാര്യയാണ്.
ശ്രീവൈഗ, ശ്രീദിക, ശ്രീവിഘ്നേഷ് എന്നിവരാണ് മക്കൾ.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
ആരോഗ്യ വകുപ്പില്‍ ജനറല്‍ നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നേഴ്‌സിംഗ് ഓഫീസര്‍ പി.എം. അരുണ്‍കുമാര്‍, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നേഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് എസ്.എ.ടി. ആശുപത്രി സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ കെ. ജ്യോതി, ജില്ലാതലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ എച്ച്. ഷാനിഫ ബീവി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
ജനറല്‍ നേഴ്‌സിംഗ് ജില്ലാ തലത്തില്‍ ജിഷയ്ക്ക് പുറമേ ചിറയിന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എന്‍. ശ്യാമള, കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
പബ്ലിക് ഹെല്‍ത്ത് ജില്ലാതല വിഭാഗത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറന്‍സ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി, കാസര്‍ഗോഡ് ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.
ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.
മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.
ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.
മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.
മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.
പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.
വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.
തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.
ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.
ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.
ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.
എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.
ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് (സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നേഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
ജനറൽ നഴ്സിംഗ് ജില്ലാതലത്തിലാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി എസ്. ജിഷയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.
ജിഷ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ തച്ചപ്പിള്ളി ടി.കെ. ഷാജുവിന്റെ ഭാര്യയാണ്.
ശ്രീവൈഗ, ശ്രീദിക, ശ്രീവിഘ്നേഷ് എന്നിവരാണ് മക്കൾ.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
ആരോഗ്യ വകുപ്പില്‍ ജനറല്‍ നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നേഴ്‌സിംഗ് ഓഫീസര്‍ പി.എം. അരുണ്‍കുമാര്‍, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നേഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് എസ്.എ.ടി. ആശുപത്രി സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ കെ. ജ്യോതി, ജില്ലാതലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ എച്ച്. ഷാനിഫ ബീവി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
ജനറല്‍ നേഴ്‌സിംഗ് ജില്ലാ തലത്തില്‍ ജിഷയ്ക്ക് പുറമേ ചിറയിന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എന്‍. ശ്യാമള, കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
പബ്ലിക് ഹെല്‍ത്ത് ജില്ലാതല വിഭാഗത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറന്‍സ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി, കാസര്‍ഗോഡ് ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
ഇരിങ്ങാലക്കുട : തദ്ദേശീയരായ എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുവാനും വിപണിയിലെത്തിക്കുവാനുമായി ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതി കൂടൽമാണിക്യം ക്ഷേത്ര പ്രദർശനനഗരിയിൽ ആരംഭിച്ച പുസ്തകശാല ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുടയിലെ യുവ എഴുത്തുകാർക്ക് വലിയ പ്രോത്സാഹനമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സംഗമസാഹിതി ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ മേഖലയിൽ മാത്രമല്ല മറ്റു കലാപരമായ മേഖലകളിലും ഇരിങ്ങാലക്കുടയിൽ ഒരുപാട് പ്രതിഭകൾ ഉണ്ടെന്നും അവർക്കെല്ലാം അവസരങ്ങൾ കിട്ടുവാനും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗമസാഹിതി പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. ലക്ഷ്മണൻ നായർ, സനോജ് രാഘവൻ, സെക്രട്ടറി അരുൺ ഗാന്ധിഗ്രാം എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുടയിലെ എല്ലാ എഴുത്തുകാർക്കും സംഗമ സാഹിതിയുടെ പുസ്തകശാലയിൽ പുസ്തകങ്ങൾ പ്രദർശനത്തിന് വയ്ക്കുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9961525251 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.