മേഴ്സി
ഇരിങ്ങാലക്കുട : തെക്കിനിയത്ത് പരേതനായ പോൾ ഭാര്യ മേഴ്സി (77) നിര്യാതയായി.
പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്.
സംസ്കാരം നടത്തി.
മക്കൾ : പരേതയായ ബിന്ദു പോൾ, രേഖ പോൾ
മരുമക്കൾ : ജോജി കെ. പല്ലൻ, ജിൻ്റോ തോമസ് ചിറയത്ത്

മേഴ്സി
ഇരിങ്ങാലക്കുട : തെക്കിനിയത്ത് പരേതനായ പോൾ ഭാര്യ മേഴ്സി (77) നിര്യാതയായി.
പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്.
സംസ്കാരം നടത്തി.
മക്കൾ : പരേതയായ ബിന്ദു പോൾ, രേഖ പോൾ
മരുമക്കൾ : ജോജി കെ. പല്ലൻ, ജിൻ്റോ തോമസ് ചിറയത്ത്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ തുടരുന്നു. കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തന്ത്രിമാർ.
ക്ഷേത്രത്തിലെ കഴകം ജോലി “ആത്മീയവും മതപരവും” ആണെന്ന് കാണിച്ചാണ് തന്ത്രിമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ മൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പെടെ തയാറാക്കുന്നത് പാരമ്പര്യമായി കഴകം ചെയ്യുന്നവരാണ്. തെക്കേ വാര്യം കുടുംബത്തിലുള്ളവർക്കായിരുന്നു ഇതുവരെയും അതിനുള്ള അവകാശമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഈ കാര്യങ്ങൾ പരിഗണിച്ച് ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേത്രത്തിലെ നിയമനം നടത്തുന്ന സമിതിയിൽ തന്ത്രി അംഗമായിരിക്കണം എന്ന നിയമം കാറ്റിൽപറത്തിയാണ് കഴകം നിയമനം നടത്തിയിരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കുകാരനായ ബി.എ. ബാലു രാജി വെച്ച ഒഴിവിൽ ചേർത്തല സ്വദേശിയായ കെ.എസ് . അനുരാഗിനെ കഴകം ജോലിയിൽ നിയമിച്ചിരുന്നു. ഈ നിയമനവും റദ്ദാക്കണമെന്നാണ് തന്ത്രിമാരുടെ ആവശ്യം.

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ് റൂം & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ഫെബ്രുവരി 7ന് ചിത്രരചന, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കും.
ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 4ന് വൈകീട്ട് 5 മണിക്ക് മുൻപായി ലൈബ്രറിയിൽ നേരിട്ടോ താഴെ കാണുന്ന നമ്പറിലോ വിളിച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
5 വയസ്സ് മുതൽ 10 വയസ്സ് വരെ, 11 വയസ്സ് മുതൽ 15 വയസ്സ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
10 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
വിശദ വിവരങ്ങൾക്ക് :
ഫോൺ : 0480 – 2826005, 0480 – 2823737, 80861 02481

തോമസ്
ഇരിങ്ങാലക്കുട : നടവരമ്പ് പാറേക്കാടൻ കുഞ്ഞിവാറു മകൻ തോമസ് (91) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച (ഫെബ്രുവരി 3) രാവിലെ 10 മണിക്ക് നടവരമ്പ് സെൻ്റ് മേരീസ് അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ.
മക്കൾ : സാജു, ജെയ്സൺ, റിൻസി
മരുമക്കൾ : ഡെയ്സി, ഉഷ, ജോണി

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം സ്ഥാപിത ദിനമായ ഫെബ്രുവരി 2ന് പതാകദിനമായി ആചരിച്ചു.
ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ പതാക ഉയർത്തി.
മുൻ മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ് സ്ഥാപിത സന്ദേശം നൽകി.
സെക്രട്ടറി എ. അച്യുതൻ, എസ്. കൃഷ്ണകുമാർ, ദേവദാസ്, ടി. പത്മാവതി, എ. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മധുരം വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി നടുവിലകത്ത് അഫീന ഗുലാമിനെ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിൽ നേരിട്ടെത്തി പൊന്നാട അണിയിച്ച് അനുമോദിച്ചു.
കോഴിക്കോട് ബേപ്പൂരിൽ ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസി. എൻജിനീയറായ അഫീന റിട്ട വി.എച്ച്.എസ്.ഇ. അധ്യാപകൻ കാട്ടുങ്ങച്ചിറ നടുവിലകത്ത് വീട്ടിൽ ഗുലാം മുഹമ്മദിന്റെയും തൃശൂർ ഗവ. മോഡൽ ഗേൾസ് വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ അനിതയുടെയും മകളാണ്.
കെ.എ.എസ്. വലിയ ഒരു അവസരമാണെന്നും പൊതുസമൂഹത്തിൽ സാമൂഹിക പ്രതിബദ്ധതയോടെ ദുർബല വിഭാഗങ്ങളെയും അവശ്യക്കാരെയും സഹായിക്കാൻ അഫീന ഗുലാമിന് സാധിക്കട്ടെ എന്നും മന്ത്രി ആർ. ബിന്ദു ആശംസിച്ചു.
33-ാം വാർഡ് കൗൺസിലർ പി.എം. നന്ദുലാൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിൽ സ്ട്രീം രണ്ടിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിനി അഫീന ഗുലാമിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ ആദരിച്ചു.
പു.ക.സ. മേഖല പ്രസിഡൻ്റ് ഖാദർ പട്ടേപ്പാടം, സെക്രട്ടറി
ഡോ. കെ. രാജേന്ദ്രൻ, വി.സി. പ്രഭാകരൻ, ടൗൺ പ്രസിഡൻ്റ് കെ.ജി. സുബ്രഹ്മണ്യൻ, ടൗൺ സെക്രട്ടറി കെ.എച്ച്. ഷെറിൻ അഹമ്മദ്, കെ. സതീശൻ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹൈസ്കൂളിൽ വച്ച് നടത്തിയ സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.
50 സ്കൂളുകളിൽ നിന്നായി 250ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ആൺ – പെൺ വിഭാഗങ്ങളിലായി 56 കാറ്റഗറികളിലായാണ് മത്സരം നടത്തിയത്.
തുടക്കക്കാരായ കുട്ടികൾക്ക് ബേസിക്സ് സ്കേറ്റ്സ് ഉപയോഗിച്ചും മൽസരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. ആദ്യമായാണ് ബേസിക് സ്കേറ്റ്സ് ഉള്ള കുട്ടികൾക്കും മത്സരിക്കാൻ അവസരം ഒരുങ്ങുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെറിറ്റ് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
സമാപന സമ്മേളനം ഇരിങ്ങാലക്കുട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു.
രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ മുഖ്യാതിഥിയായിരുന്നു.
വാർഡ് കൗൺസിലർ ജോസഫ് ചാക്കോ, ഹെഡ്മിസ്ട്രസ്സ് റീജ ജോസ്, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, ജോ. കൺവീനർ ഷാജു പാറേക്കാടൻ, അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, ബിന്ദു വി. റപ്പായി, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ : സമസ്ത കേരള വാര്യർ സമാജം വാര്യരുടെ കുലത്തൊഴിലായ കഴക പ്രവൃത്തി ചെയ്യുന്ന ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ വ്യക്തിക്ക് കഴക കർമ്മശ്രേഷ്ഠ പുരസ്കാരം വിതരണം ചെയ്തു.
കഴകസംഗമവും, കർമ്മ ശ്രേഷ്ഠ പുരസ്കാര വിതരണ ചടങ്ങും സ്വാമി നിഗമാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്തു.
സമാജം സംസ്ഥാന പ്രസിഡൻ്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ മുഖ്യപ്രഭാഷണം നടത്തി.
വി. വേണുഗോപാൽ, രജനീഷ് ആർ. വാര്യർ, ടി.വി.ആർ. വാര്യർ, എ. കൃഷ്ണകുമാർ, വി.ആർ. ബാലകൃഷ്ണ വാര്യർ, വി.വി. സതീശൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : പച്ചക്കുട സമഗ്ര കാർഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം- പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
കാർഷിക പ്രധാന മണ്ഡലമായ ഇരിങ്ങാലക്കുടയിൽ തരിശു കിടക്കുന്ന കൃഷിഭൂമിയിലെല്ലാം അടിസ്ഥാന സൗകര്യങ്ങളോടെ കൃഷി ഉറപ്പാക്കാൻ നമുക്ക് സാധിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
‘പച്ചക്കുട’ പദ്ധതിയുടെ ഭാഗമായി നാം ഏറ്റെടുത്ത പൂമംഗലം- പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി ഇക്കാര്യത്തിൽ മാതൃകയായി ഉയർന്നുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പടിയൂർ- പൂമംഗലം പാടശേഖരത്തിൽ 1.3 കിലോമീറ്റർ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകൾ, മനക്കൽ കോൾപാടത്ത് 50 എച്ച്.പി. പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തിൽ 20 എച്ച്.പി. പമ്പ് സെറ്റ്, പതിനൊന്നാം ചാൽ മേഖലയിൽ അഞ്ച് എച്ച്.പി. മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലിൽ വി.സി.ബി. കം സ്ലൂയിസ് ട്രാൻസ്‌ഫോർമർ തുടങ്ങിയവ ഉൾപ്പെട്ട സമഗ്രപദ്ധതിയാണ് ഇതെന്നും മന്ത്രി ബിന്ദു വിശദമാക്കി.
മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’യിൽ ഉൾപ്പെടുത്തി 3 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പൂമംഗലം പടിയൂർ കോൾ വികസന പദ്ധതി.
പൂമംഗലം- പടിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 240 ഹെക്ടറോളം വിസ്‌തൃതി വരുന്ന പൂമംഗലം- പടിയൂർ കോൾ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്.
ഇതേ മാതൃകയിൽ 3 കോടി രൂപ ചിലവിൽ ആരംഭിക്കുന്ന വെള്ളാനി പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
കൃഷി ഓഫീസർ സി.എം. റുബീന പദ്ധതി വിശദീകരിച്ചു.
വെള്ളാങ്ങല്ലൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതിൻ ഗോപി, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഗി ഗിരീഷ്, ഈശ്വരി ജയൻ, കെ.വി. ഹജീബ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.