ഇരിങ്ങാലക്കുട : കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഐരാണിക്കുള० മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് സമാപന० കുറിച്ച് കൊണ്ട് ആറാട്ട് നടന്നു.
രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിയിറക്കി.
തുടർന്ന് തെക്കേടത്ത് – വടക്കേടത്ത് മഹാദേവ ക്ഷേത്രങ്ങളിലെ ദേവൻമാരെ ആറാട്ട് കടവായ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിച്ചു.
ആറാട്ട് കടവിലെ വിശേഷാൽ പൂജകൾക്ക് ശേഷ० ഇരു ക്ഷേത്രങ്ങളിലേയു० തന്ത്രിമാരും മേൽശാന്തി മാരും മഹാദേവന്റെ തിടമ്പ് മഞ്ഞളിൽ പൊതിഞ്ഞ് ഓട്ടരുളിയിൽ വച്ച് മുങ്ങി. കൂടെ ഭക്തരു० മുങ്ങി.
തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.
വെച്ചൂർ രമാദേവി അവതരിപ്പിച്ച ഓട്ടൻ തുള്ളലിനു ശേഷം ഉച്ചക്ക് നടന്ന തിരുവാതിര സദ്യക്ക് നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.
സന്ധ്യക്ക് ദീപാരാധന, നിറമാല, ചുറ്റുവിളക്കും ഉണ്ടായിരുന്നു.