ഇരിങ്ങാലക്കുട : ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് ഇടത് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ കുറ്റം മാപ്പർഹിക്കാത്തതാണെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
2019 മുതൽ മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാന്മാരായിരുന്നതും സിപിഎം നേതാക്കളാണ്. ഇക്കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്ക് എത്രത്തോളം ഉണ്ടായിരുന്നു എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ദേവസ്വം മന്ത്രി രാജി വയ്ക്കാൻ തയ്യാറാകുകയും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കുകയും വേണം. തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച മദ്ധ്യമേഖല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ഷൈനി ജോജോ, ഫെനി എബിൻ, തുഷാരബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ശങ്കർ പഴയാറ്റിൽ, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, ജോൺസൻ കോക്കാട്ട്, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, എൻ.ഡി. പോൾ, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, പി.ടി. ജോർജ്ജ്, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ലാസർ കോച്ചേരി, ശിവരാമൻ പടിയൂർ, ആന്റോൺ പറോക്കാരൻ, ജോസ് ജി. തട്ടിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജയൻ പനോക്കിൽ, അനിലൻ പൊഴേക്കടവിൽ, ലോനപ്പൻ കുരുതുകുളങ്ങര, കെ.പി. അരവിന്ദാക്ഷൻ, സി.ബി. മുജീബ് എന്നിവർ പ്രസംഗിച്ചു.












Leave a Reply